ബാലലോകം

Friday, January 05, 2007

ബാബാ കല്യാണി ഒരു കാഴ്ചക്കുറിപ്പ്

കീടനാശിനികള്‍ക്ക് ഒരു കുഴപ്പമുണ്ട്.അണുക്കളും കീടങ്ങളും വളരെ വേഗത്തില്‍ അവയെ പ്രതിരോധിക്കാനുള്ള ശക്തി നേടും.ഓരോതവണയും കൂടുതല്‍ ശക്തിയേറിയ കീടനാശിനികള്‍ പ്രയോഗിച്ചുകൊണ്ടേയിരിക്കണം.അല്ലെങ്കില്‍ കീടങ്ങള്‍ നാശിനികളെ ചുമ്മാ അങ്ങ് അവഗണിച്ചു കളയും.പ്രേക്ഷക കീടങ്ങള്‍ക്കു മേല്‍ ഷാജി കൈലാസ് നടത്തുന്ന ഒരു ഡി.ഡിടി.പ്രയോഗമാണ് ബാബാ കല്യാണി എന്ന സിനിമ. പക്ഷേ പല്ലിനു ശൌര്യം പണ്ടെപ്പോലെ ഫലിക്കുന്നില്ല.

ഓരോ തവണയും കിടിലം കിടിലോല്‍ക്കിടിലമായി മാറണം എന്നു പറഞ്ഞാല്‍ പാവം ഷാജി കൈലാസ് എന്തു ചെയ്യാനാണ്! ഒച്ചയും ബഹളവും പരമാവധി കൂട്ടാം ക്യാമറ കിടുക്കിക്കൊണ്ടേയിരിക്കാം.ഓരോ ഫ്രെയിമും നുറുക്കി കടുകു വറുക്കും പോലെ ചിതറിക്കാം. ഇതിനൊക്കെ പുറമേ മന്ത്രം മുഴക്കിയും തംപ്രാന്‍ പെരുമകള്‍ കൊണ്ടാടിയൂം ഒന്ന് ഉറഞ്ഞു നോക്കാം .എന്നിട്ടും ഫലിക്കുന്നില്ലെങ്കില്‍ പിന്നെ എന്തു ചെയ്യാനാണ്?

സിനിമ ഒരു ആവിഷ്കാര മാധ്യമമാണ്, കലാരൂപമാണ് എന്നൊക്കെയുള്ള അലവലാതി ധാരണകളൊൂം ഷാജി കൈലാസിനെ ശല്യപ്പെടുത്താറില്ലഠന്‍റ്‍റെ സിനിമ ഒരൂ കൊമേഴ്സ്യല്‍ പ്രോഡക്റ്‍റാണ് എന്നു ത്ഉറന്നു പറയാനൂള്ള ആര്‍ജവവും ചങ്കൂറ്‍റവുമൊക്കെ ഷാജിക്കുണ്ട്. സിനിമയെ എന്നല്ല മോഹന്‍ലാലിനെ തന്നെ ഒരൂ കൊമേഴ്സ്യല്‍ പ്രോഡക്റ്‍റായിട്ടാണ് ഷാജി കൈലാസ് കാണുന്നത്.

ന്യൂസ് എന്ന സിനിമയില്‍ തുടങ്ങി സഡേ സെവന്‍ പി.എം., നീല ക്കുറുക്കന്‍, ഡോ.പശുപതി തുടങ്ങി ഒരു പാടു പടങ്ങളിലൂടെ ലക്കില്ലാതെ അലഞ്ഞു തിരിഞ്ഞ് തലസ്ഥാനത്തിലെത്തിയപ്പോളാണ് അംപട ഞാനേ എന്ന് ഷാജി കൈലാസിനൊരു തിരിച്ചറിവുണ്ടായത്. അതു മുത ല്‍ വച്ചടി കയറ്‍റമായിരൂന്നു. ഏകലവ്യനും കമ്മീഷണറും കിങ്ങും പത്രവും മുതല്‍ ആറാം തംപുരാനും വല്യേട്ടനും നരസിംഹവും വരെ തട്ടു പൊളിപ്പന്‍ വിജയങ്ങള്‍.ഇടക്ക് രൂദ്രാക്ഷത്തില്‍ തട്ട് ഒു പൊളി ഞ്ഞെങ്കിലൂം അതിലെ നായികയെ കൂടുംബനായികയാക്കി വിജയം കൊയ്തു.

താണ്ഡവം പൊളിഞ്ഞതിന് വേണ്ടതിലധികം ശകാരവും കിട്ടി. ഷാജി കൈലാസിന്‍റ്‍റെ തട്ടു പൊളിപ്പന്‍ ടേക്കിങ്ങുകള്‍ പോലെ അടിമുടി പൊളിപ്പന്‍ ഡയലോഗുകളുമായി സ്ക്രിപ്റ്‍റെഴുതുന്ന രജി പണിക്ക രും രഞ്ജിത്തും കൂടെയുണ്ടായിരുപ്പോഴാണ് ഷാജിക്ക് വന്‍ വിജയങ്ങള്‍ കൊയ്യാനായത്. രജി, രഞ്ജിത്, ഷാജി, ത്രയത്തിനൊരൂ പൊതു പ്ളാറ്‍റ്ഫോമുണ്ട്. ഫ്യൂഡലിസ്റ്‍റ് മഹത്വകല്‍പനകളും സവര്‍ണ ഹിന്ദുത്വ കുലീനതാ നാട്യങ്ങളുമാണ് ആ ഉസാഘ.

എം.ടി. വാസുദേവന്‍ നായരെപ്പോലുള്ളവര്‍ വളരെ സൌമ്യമായും തന്ത്രപരമായും കൈമിടുക്കോടു കൂടി കൈകാര്യം ചെയ്തു വിജയിച്ച ആ കുലീനതാ നാട്യങ്ങള്‍ എടുത്തിട്ടലക്കി അലംപാക്കിക്കളഞ്ഞു ഈ ത്രയം. അതിലങ്ങു ഹരം കൊണ്ടിട്ട'ാണ് ഗിരീഷ് പുത്തഞ്ചേരിയെപ്പോലെ ചിലരും തിരക്കഥാ വ്യവസായത്തിലിറങ്ങിയത്.

വരാന്തയില്‍ ഒരു നിലവിളക്കു കത്തിക്കുന്നതിന്‍റ്‍റെയോ തൊടിയിലൊരു തുളസി നില്‍ക്കുന്നതിന്‍റ്‍റെയോ ദൃശ്യങ്ങള്‍ കണ്ടാല്‍ പോലും 'അയ്യോ ദേ ഫ്യൂഡലിസം വന്നേ' എന്ന് അലറി വിളിക്കുന്ന ചില നിരൂപക വേഷങ്ങള്‍ കൂടി വന്നതോടെയാണ്‍ തോുു; ഈ സംവിധായകരും തിരക്കഥക്കാരും സവര്‍ണ ഹിന്ദു, തംപ്രാന്‍ വേഷങ്ങള്‍ കൊണ്ടാടാന്‍ തുടങ്ങി. അവയിലെല്ലാം അഭിരമിക്കാത്തവരോടൊക്കെ അസഹിഷ്ണുതയും പെരുത്തു. രഞ്ജിത്തിന്‍റ്‍റെയും ഷാജി കൈലാസിന്‍റ്‍റെയുമൊക്കെ സിനിമകളില്‍ ഈ അസഹിഷ്ണുത വഴിഞ്ഞൊഴുകുന്നതു കാണാം.

ദേവാസുരത്തില്‍ തുടങ്ങിയ തംപ്രാന്‍ പെരുമയുടെ എടുപ്പു കെട്ടുകള്‍ നരസിംഹത്തിലെത്തിയതോടെ അത്യുച്ചത്തിലെത്തി അവിടെ നിന്നു മൂക്കും കുത്തി താഴെ വീണതാണ്. ആ വീഴ്ചയിലുണ്ടായ ചതവിന്‍റ്‍റെ കേട് ഇന്നും തീര്‍ന്നിട്ടില്ല പാവം മോഹന്‍ലാലിന്. അതിനിടക്ക് ഒരു നന്ദനവും കൊണ്ട് രഞ്ജിത്ത് ഒു പൊങ്ങിയതോടെ അസഹിഷ്ണുതക്ക് വീണ്ടും തിടം വച്ചു. പടങ്ങള്‍ പിന്നയു പൊട്ടി.പ്രേക്ഷകര്‍ അവഗണനയുടെ താണ്ഡവമാടിയതിന്‍റ്‍റെ ക്ഷീണത്തില്‍ നിന്ന് ഷാജി കൈലാസും കര കയറി വരുന്നതേയുള്ളൂ.ടൈഗറും ചിന്താമണി കൊലക്കേസുമൊക്കെയായി അങ്ങനെ പിച്ച വച്ച്. അങ്ങനെയാണ് ഇപ്പോള്‍ ബാബാ കല്യാണിയില്‍ എത്തി നില്‍ക്കുന്നത്.

എന്നും തിരക്കഥാ കൃത്തിനെ ആശ്രയിച്ചു നില്‍ക്കുന്ന സംവിധായ കനാണ് ഷാജി കൈലാസ്. ഷാജിക്കായി തകര്‍പ്പന്‍ തിരക്കഥകള്‍ പണിത രജി പണിക്കരും രഞ്ജിത്തും ഇപ്പോളിതാ ബി.ഉണ്ണികൃ ഷ്ണനും സംവിധാനപ്പണി സ്വയം ഏറ്‍റെടുത്തു കഴിഞ്ഞു. എസ്.എന്‍.സ്വാമി ഏതായാലും അങ്ങനെയൊരു സാഹസത്തിനു മുതിരാനിടയില്ല. കോട്ടയം പുഷ്പനാഥിന്‍റ്‍റേതിനെക്കാള്‍ മെച്ചപ്പെട്ട ഡിറ്‍റക്റ്‍റീവ് സാധങ്ങള്‍ എഴുതിയുണ്ടാക്കാന്‍ ശേഷിയുള്ളയാളാണ് സ്വാമി.

അവിടവിടെ ചില്ലയും കൊംപും മുറിച്ച് ചെത്തിയൊരുക്കിയതു പോലുള്ള തിരക്കഥയാണ് ബാബാ കല്യാണിയുടേത്. കഥയില്‍ ചോദ്യം പാടില്ല. മോഹന്‍ലാല്‍ പോലീസുകാരനായി വരുംപോള്‍ തനിക്ക് എവിടെ ഏതു പോസ്റ്‍റില്‍ നിയമനം വേണം എന്ന് അദ്ദേഹത്തിനു തീരു മാനിക്കാം. തനിക്കൊപ്പം ആരൊക്കെ വേണമ്മ്ന്ന.

കുറച്ചുകാലം മുംപ് ഹോളിവുഡിലിര്‍ങ്ങു മിക്ക സിനിമകളുടെയും പ്രമേയം ഭൂമിയെ കീഴടക്കാന്‍ വരുന്ന അന്യഗ്രഹജീവികളെ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ എതിര്‍ത്തു തോല്‍പിക്കുന്നതായിരന്നു. ലോകത്തിന്‍റ്‍റെ രക്ഷകരായി അമേരിക്കന്‍ ശാസ്ത്ര്‍ജ്ഞര്‍. പിന്നെ ക്രമേണ ഭൂമിയുടെ ശത്രുക്കള്‍ തീവ്രവാദികളായി. തീവ്രവാദം എന്നാല്‍ ഒന്നല്ലേയുള്ളൂ- ഇസ്ളാമിക് ടെററിസം.

ഇസ്ളാമിക തീവ്രവാദികള്‍ കൊച്ചിയിലും പളനിയിലും നടത്താനൊരുങ്ങുന്ന ബോംബ് സ്ഫോടന പദ്ധതികളെ മോഹന്‍ലാലും ബിജുമേനോനും കൂടി പൊളിച്ചടുക്കുന്നതാണ് ബാബാ കല്യാണിയുടെ തന്തു. ഗുരുവായൂരപ്പന്‍റ്‍റെ ഭക്തനാണേ മോഹന്‍ലാല്‍. മുസ്ളിം തീവ്രവാദികള്‍ക്കെതിരായ കൂട്ടുകെട്ടില്‍ മോഹന്‍ലാലിനൊപ്പം നസ്രാണിപ്പോലീസായി ബിജു മേനോനുമുണ്ട്.

ഷാജി കൈലാസിന്‍റ്‍റെ മിക്ക ചിത്രങ്ങളിലും മുസ്ളീങ്ങള്‍ കള്ളക്കടത്തിന്‍റ്‍റെയും മയക്കുമരുന്നിന്‍റ്‍റെയും ആള്‍ക്കഅരാണ്. ഇപ്പോള്‍ അക്കൂട്ടത്തില്‍ തീവ്രവാദവും കൂടി ചേര്‍ന്നു എന്നു മാത്രം ഫ്രെയിമുകളും ഷോട്ടുകളുമെടുത്ത് അമ്മാനമാടുകയാണ് ബാബാ കല്യാണിയില്‍ സംവിധായകന്‍. എഡിറ്‍റു ചെയ്ത ഡോന്‍ മാക്സ് ശരിക്കും വിയര്‍ത്തിട്ടുണ്ടാവണം.വിറയ്ക്കുന്ന ഫ്രെയിമുകളെ ഒന്നു പിടിച്ചു നിര്‍ത്തുകയെങ്കിലും വേണമല്ലോ. അടുക്കി വയ്ക്കുകയൊന്നും വേണ്ടെങ്കിലും.

മുന്‍പ് കല്യാണ ആല്‍ബങ്ങള്‍ ഒട്ടിച്ചുണ്ടാക്കു ഫോട്ടോഗ്രാഫര്‍മാര്‍ ഒരേ പേജില്‍ തന്നെ പല ഫോട്ടോകള്‍ വെട്ടിയും ഒട്ടിച്ചും 'ഇഫക്റ്‍റ്' ഉണ്ടാക്കുമായിരന്നുു. ഇതേ ഇഫക്റ്‍റുണ്ടാക്കാല്‍ രീതി ഇപ്പോള്‍ ഷാജി കൈലാസ് കണ്ടുപിടിച്ചി'ുണ്ട്. ബാബാ കല്യാണിക്കു മുന്‍പ് മോഹന്‍ലാല്‍ പോലീസുകാരനായി വേഷം കെട്ടിയത് ഐ.വി.ശശിയുടെ ശ്രദ്ധയിലായിരുന്നു. അതിലും ഇതു പോലെ തന്നെ ബോംബു വയ്ക്കാന്‍ വ ഭീകരരെ പിടി ലായിരുന്നു പണി. പിന്നെസീരിയസായ മുസ്ളിം തീവ്രവാദം നാം കണ്ടത് ദൈവനാമത്തില്‍ എന്ന സിനിമയിലാണ്. അതില്‍ കണ്ട തീവ്രവാദ പരിപാടികള്‍ അതു പടി പകര്‍ത്തിയിട്ടുണ്ട് ബാബാകല്യാണിയില്‍. കുറച്ച് പത്രവാര്‍ത്തകള്‍ കൂടി ചേര്‍ത്തിട്ടുണ്ട് കേട്ടോ. അതില്‍ പ്രഥ്വിരാജ് സാദാ മട്ടില്‍ ചെയ്ത വേഷം ഇതില്‍ ഇന്ദ്രജിത്ത് നന്നായി ചെയ്തട്ടുണ്ട് എന്നതാണു വിശേഷം.

എല്ലാ തീവ്രവാദക്കാരോടും വളരെ ലളിതമായ ഒരു ചോദ്യമേ നമുക്കു ചോദിക്കനുള്ളൂ."ഇതു കൊണ്ട് എന്താണു പ്രയോജനം" എന്ന്. തീവ്രവാദം എന്ന ആഗോള തിന്‍മയെ ആയുധബലം എന്ന എളുപ്പവഴിയിലൂടെ നേരിടാനാണ് എല്ലായിടത്തും ശ്രമം. തീവ്രവാദത്തിന്‍റ്‍റെ തിന്‍മയെ കൂടുതല്‍ വലിയ തിന്‍മ കൊണ്ടു നേരിടുന്നതാണല്ലോ പരിഷ്കൃതരീതി.

ആണത്തത്തെക്കുറിച്ചുള്ള അഹംഭാവപ്രകടനം,ഫ്യഡല്‍ മഹത്വബോധം,വര്‍ണവെറിയുള്ള ഹിന്ദുത്വാഭിനിവേശം,മുസ്ളീം സമുദായത്തോടും മറ്‍റുമുള്ള അസഹിഷ്ണുത എന്നിങ്ങനെ എല്ലാം തികഞ്ഞ ആശിങ്കങ്ങളാണ് നമ്മുടെ സിനിമാ ലോകത്തെ ഈ തംപുരാന്‍ പ്രഭൃതികള്‍.

മലയാള സിനിമയുടെ ആയ കാലം മുതല്‍ ഓരോ ഭാഷക്കും ഓരോ ചുമതലകളുണ്ട്.ഇംഗ്ളീഷ് മേലാളന്‍റ്‍റെ ഭാഷയാണെന്നതു പോലെ ഹിന്ദി കള്ളക്കടത്തുകാരന്‍റ്‍റെയും അധോലോകക്കാരന്‍റ്‍റെയും ഭാഷയാണ്. അങ്ങാടിയില്‍ ടിഡാമോദരന്‍ മാഷ് ജയനെക്കൊണ്ട് ഇംഗ്ളീഷ് പറയിപ്പിച്ചത് ഇന്നും ഒരു സംഭവമാണല്ലോ. ന്യായമായും ഒരു കള്‍ച്ചറല്‍ സ്റ്‍റഡിക്കു കോപ്പുണ്ട് ഇവിടെ.

ഡോ.പ്അശുപതിയൊക്കെ കഴിഞ്ഞതോടെ ഷാജി കൈലാസ് തമാശപ്പടങ്ങള്‍ ഉപേക്ഷിച്ചതാണ്ണാം പക്ഷേ ഇപ്പോഴും തലസ്ഥാനവും കമ്മീഷണറുമൊക്കെ കാണന്നതു തമാശപ്പടങ്ങളായിട്ടാണെന്നതു വേറേ കാര്യം. ബാബാ കല്യാണിയിലെ ഹാസ്യ കഥാപാത്രങ്ങള്‍ മംതാ മോഹന്‍ദാസ് കവിയൂറ്‍ പൊന്നമ്മ എീ നടിമാരാണ്. പാതുവേ പെണ്ണുങ്ങളുടെ കാര്യത്തില്‍ അങ്ങനെയൊരു വിശ്വാസമൊന്നും ഇല്ലാത്തവരാണ് ഷാജി കൈലാസും കൂട്ടരും.

അന്‍പതിലേറെ പടങ്ങളില്‍ മോഹന്‍ലാലിന്‍റ്‍റെ അമ്മയായി വേഷം കെ'ിയിട്ടുണ്ട് കവിയൂറ്‍ പൊന്നമ്മ. ദോഷം പറയരുതല്ലോ അന്നു മുതലിന്നോളം കാല്‍ കഴഞ്ചു പോലും മാറ്‍റമില്ല ഈ അമ്മക്ക്.ഒരേ ചിരി, ഒരേ നില്‍പ്,ഒരേ 'അയ്യോ പാവോ' ഭാവം. ഇനി വല്ല ഹൈക്കോടതി വിധിയും വരണം കവിയൂറ്‍ പൊന്നമ്മ ഇനിയും അമ്മ വേഷത്തില്‍ നടിക്കരുതെന്ന്!!

1 Comments:

At 2:37 AM, Blogger ദമനകന്‍ said...

Very good review.

 

Post a Comment

<< Home