ബാലലോകം

Sunday, May 27, 2007

ഹരിഹരന്‍റ്‍റെ സിനിമകള്‍

വീണ്ടും വരുന്നു ദൃശ്യവസന്തം
നാല്‍പതു സംവല്‍സരത്തിലധികമായി മലയാള സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന സംവിധായകനാണ് ഹരിഹരന്‍. ഏതൊരു കലാകാരനെയും വിലയിരുത്തേണ്ടത് അയാളുടെ ഏറ്‍റവും മികച്ച സര്‍ഗരചനയുടെ അടിസ്ഥാനത്തിലാവുന്നതാണ് നീതി. സര്‍ഗം എ ഒറ്‍റ ചിത്രം മാത്രം മുന്‍നിര്‍ത്തി ഹരിഹരന്‍ എന്ന സംവിധായകനെ വിലയിരുത്തുക. മലയാളത്തിലെ ഏറ്‍റവും മികച്ച സംവിധായകരിലൊരാളാണ് അദ്ദേഹം എന്ന കാര്യത്തില്‍ എതിര്‍പ്പിനു വഴിയുണ്ടാവില്ല.

ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം 'ടൈപ്പ്' അല്ല. എല്ലാത്തരം സിനിമകളും ഒരേ കെവഴക്കത്തോടെ ചെയ്തു വിജയിപ്പിച്ചിട്ടുണ്ട് ഹരിഹരന്‍. അപൂര്‍വം സംവിധായകര്‍ക്കേ അങ്ങനെ സാധിച്ചി'ുള്ളൂ. സിനിമയെക്കുറിച്ച് ഹരിഹരന് വ്യക്തമായ ബോധ്യങ്ങളുണ്ട്. സിനിമ പ്രക്ഷേകരുടെ മനസ്സില്‍ തൊടുന്നതാവണം അതാണ് അദ്ദേഹത്തിന്‍റ്‍റെ മുഖ്യസമീപനവും ലക്ഷ്യവും. കാഴ്ചക്കാരുടെ ഹൃദയത്തില്‍ സ്പര്‍ശിക്കാനായില്ലെങ്കില്‍ സിനിമയ്ക്ക് വിജയം എളുപ്പമല്ല. ഹൃദയത്തോടു സംവദിക്കു നല്ല സിനിമകളാണ് ഹരിഹരന്‍റ്‍റെ ഉതസംഭാവനകള്‍.

ഒരു സംവിധായകന്‍ എന്ന നിലയില്‍ ഹരിഹരനെക്കുറിച്ച് കാര്യമായ പഠനങ്ങളൊും നടന്നിട്ടില്ല. അതെന്തേ? മറ്‍റു മിക്ക സംവിധായകരെയും വര്‍ഗീകരിച്ച് കള്ളികളിലാക്കി തിരിച്ച് എളുപ്പം പഠിക്കാനാവും. കുടുംബ ചിത്രങ്ങളുടെ സംവിധായകന്‍, ഹാസ്യക്കാരന്‍, അവാര്‍ഡു സിനിമക്കാരന്‍ എിങ്ങനെ പല വിധത്തില്‍. എന്നാല്‍ കുടുംബ ചിത്രങ്ങളും സാമൂഹ്യ ചിത്രങ്ങളും ആക്ഷന്‍ സിനിമകളും ചരിത്രഗാഥകളും തമാശപ്പടങ്ങളും ഫാന്‍റ്‍റസി സിനിമയും എല്ലാം എടുത്തു വിജയിപ്പിച്ച പ്രതിഭാശാലിയാണ് ഹരിഹരന്‍. ഒരു സംവിധായകന്‍ എന്ന നിലയില്‍ ഇങ്ങനെ ഓള്‍ റൌണ്ട് മികവു പ്രകടിപ്പിച്ചി'ുള്ള സംവിധായകര്‍ മലയാളത്തില്‍ വളരെക്കുറച്ചേ ഉള്ളൂ.

ഹരിഹരന്‍ ഒരിക്കലും ട്രെന്‍റ്‍റുകള്‍ക്കു പിാലേ പാഞ്ഞെത്താറില്ല. സൂപ്പര്‍ താരങ്ങള്‍ക്കു പിറകെ പായാനോ വിജയിച്ച കഥകളെ അനുകരിക്കാനോ ഒരിക്കലും തയ്യാറായി'ില്ല ഹരിഹരന്‍. അദ്ദേഹം ട്രെന്‍റ്‍റുകള്‍ സൃഷ്ടിക്കുകയാണു പതിവ്. ൧൯൬൫ മുതല്‍ സിനിമയുടെ പിന്നാംപുറത്തു പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു ഈചലച്ചിത്രകാരന്‍.

എം എസ് മണിയുടെ അസ്ഇസ്റ്‍റന്‍റ്‍റായി മാണിക്യക്കൊട്ടാരത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രലോകത്ത് ഹരിശ്രീ കുറിക്കുന്നത്. എസ് എസ് രാജന്‍, ശ്രീധര്‍ തുടങ്ങി മറ്‍റു ചില സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും സിനിമയില്‍ ഹരിഹരന്‍റ്‍റെ ഗുരു എം. കൃഷ്ണന്‍നായരാണ്. ഇരുപതോളം ചിത്രങ്ങളില്‍ അദ്ദേഹത്തിന്‍റ്‍റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് സ്വന്തമായി ഒരു സിനിമയെടുക്കാന്‍ ഹരിഹരന്‍ തയ്യാറായത്.

ഡോ.ബാലകൃഷ്ണന്‍ രചിച്ച ലേഡീസ് ഹോസ്റ്‍റലാണ് ഹരിഹരന്‍ എന്ന സംവിധായകന്‍റ്‍റെ ആദ്യ സിനിമ. കുടുംബകഥള്‍ മാത്രം വിജയിച്ചിരുന്ന കാലമായിരുന്ന അത്. ലേഡീസ് ഹോസ്റ്‍റലാവട്ടെ ഒരു തമാശക്കഥയും. അക്കാലത്ത് സിനിമയുടെ മുഖ്യ കഥാധാരയില്‍ ഹാസ്യനടന്‍മാര്‍ക്കു വലിയപ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല. കഥ ഒരു വഴിക്കു നടക്കും, തമാശ ഒരു സൈഡിലൂടെയങ്ങനെ പോകും. ആ അവസ്ഥ മാറ്‍റി ഗൌരവമുള്ള കഥ സറ്‍റയറായി അവതരിപ്പിക്കുകയാണ് ലേഡീസ് ഹോസ്റ്‍റലില്‍ ചെയ്തത്.

ആദ്യ ചിത്രം സൂപ്പര്‍ ഹിറ്‍റ് ആയതോടെ മലയാള സിനിമയില്‍ ഹരിഹരന്‍ എന്ന സംവിധായകന്‍റ്‍റെ യുഗം തെളിയുകയായിരുന്നു. അന്ന് സൂപ്പര്‍ നടനായിരുന്ന പ്രേം നസീറിനെ ഒരു ഇഡിയറ്‍റ് ആയി അവതരിപ്പിച്ച സിനിമയ്ക്കെതിരെ ചില നസീര്‍ആരാധകര്‍ ആക്രോശമുതിര്‍ത്തെങ്കിലും പ്രേക്ഷകര്‍ സിനിമയെ നെഞ്ചേറ്‍റിയതോടെ എല്ലാ അപശബ്ദങ്ങളും നിലച്ചു. എപ്പോഴും ഹരിഹരനെതിരേ ഉയര്‍ന്നിട്ടുള്ള ഇത്തരം ആരോപണങ്ങളെയെല്ലാം നേരിടാറുള്ളത് അദ്ദേഹത്തിന്‍റ്‍റെ സിനിമകള്‍ തയൊണ്. ലേഡീസ് ഹോസ്റ്‍റലിനു ശേഷം തുടര്‍ങ്ങോ'് ഹരിഹരന്‍ തൊട്ടതെല്ലാം പൊന്ന് എതായിരുന്നu അവസ്ഥ. കോളേജ് ഗേള്‍, ലൌ മാര്യേജ്, ബാബുമോന്‍, തെമ്മാടി വേലപ്പന്‍, ശരപഞ്ജരം തുടങ്ങി ഹിറ്‍റുകളുടെ ഒരു പരംപര. ഹരിഹരന്‍റ്‍റെ എല്ലാ സിനിമകളും ഹിറ്‍റ് എന്ന അവസ്ഥ.

ജയനെവച്ച് ഒരു സിനിമയേ ചെയ്തിട്ടുള്ളൂ ഹരിഹരന്‍. ശരപഞ്ജരം മാത്രം. എന്നാല്‍, ജയനെ സൂപ്പര്‍ നായകനാക്കിയ സംവിധായകന്‍ എന്ന് പൊതുവില്‍ അംഗീകരിക്കപ്പെ'ത് ഹരിഹരന്‍റ്‍റെ പേരായിരുന്നു. ജയന്‍റ്‍റെ സൂപ്പര്‍ ചിത്രമായി ഇന്നും അറിയപ്പെടുന്നതാണല്ലോ ശരപഞ്ജരം. ഒരു സംവിധായകന്‍ എന്ന നിലയില്‍ ഹരിരഹരന്‍റ്‍റെ മികവു രേഖപ്പെടുത്തിയ ആദ്യ ചിത്രങ്ങളിലൊന്നാണ് ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച. ജനപ്രീതിയും കലാമൂല്യവും ഒറ്‍റ്ഹ്തു ചേര്‍ മികച്ച സിനിമയായി അത് ഏറെ ശ്രദ്ധ നേടി. അങ്ങനെ നിലവാരമുള്ള സിനിമകളുടെ സംവിധായകന്‍ എന്ന അംഗീകാരവും അദ്ദേഹത്തിനു കൈവുന്നu. പഞ്ചാഗ്നി, അമൃതംഗമയ, ആരണ്യകം,നഖക്ഷതങ്ങള്‍, ഒരു വടക്കന്‍ വീരഗാഥ, പരിണയം,എന്നു സ്വന്തം ജാനകിക്കുട്ടി.. ഹരിഹരന്‍റ്‍റെ മികച്ച സിനിമകളുടെ പട്ടികയില്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച അനവധി സിനിമകളുണ്ട്.

മലയാളത്തിലെ ഏറ്‍റവും മികച്ച ചലച്ചിത്രകൂ'ായ്മകളിലൊാണ് എം ടി-ഹരിഹരന്‍ ടീം. നമ്മുടെ സിനിമകളെക്കുറിച്ച് മലയാളികള്‍ അഭിമാനത്തോടും ആത്മവിശ്വാസത്തോടും കൂടി സംസാരിച്ചിരുത് മുഖ്യമായും എം.ടി- ഹരിഹരന്‍ ടീമിന്‍റ്‍റെ സിനിമകളെ മുന്‍നിര്‍ത്തിയായിരുന്നു. സംവിധായകന്‍റ്‍റെയും തിരക്കഥാകൃത്തിന്‍റ്‍റെയും പേരുകള്‍ക്ക് നായകന്‍റ്‍റെയും നായികയുടെയും പേരിനെക്കാള്‍ പ്രാധാന്യം കൈവരുത്തിയ മഹനീയപ്രതിഭാ സംഗമമാണ് എം.ടി ഹരിഹരന്‍ കൂട്ടായ്മ. കേരളത്തെയും കേരളീയ ജീവിതത്തെയും കുറിച്ച് വ്യക്തമായ അവബോധമുള്ളയാളാണ് ഹരിഹരന്‍. താമരശ്ശേരിയില്‍ ഒരു നാട്ടിന്‍ പുറത്തു ജനിച്ചു വളര്‍ ഹരിഹരനോട് നാ'ിന്‍ പുറത്തിന്‍റ്‍റെ നറുമണത്തെയും മമതയെയും കുറിച്ച് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. കേരളീയ ജീവിതത്തിന്‍റ്‍റെ തുടുപ്പും തുടിപ്പും ആ സിനിമകളില്‍ എപ്പോഴുമുണ്ടാവും. മലയാളിപ്രേക്ഷകര്‍ ഹൃദയം കൊണ്ട് ഹരിഹരന്‍ ചിത്രങ്ങളെ കൊണ്ടാടാന്‍ ഒരു കാരണം ആ ആ കേരളീയതയുടെ നനുത്ത പച്ചപ്പു തെ. സിനിമ കേവലം ഒരു നേരംപോക്കല്ല അദ്ദേഹത്തിന്. അത് നാം ജീവിക്കു സമൂഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യുതും ജീവിതാവസ്ഥകളെ വിശകലനം ചെയ്യുതുമാവണം എന്ന് ഹരിഹരനു നിര്‍ബന്ധമുണ്ട്. അതു കൊണ്ടാണ് ഹരിഹരന്‍റ്‍റെ സിനിമകള്‍ വെറുതെ കണ്ടു തള്ളാന്‍ കഴിയാത്തത്. തീയറ്‍ററില്‍ നിിറങ്ങിയാലും ഒരു ഊഷ്മളതയായി ആ സിനിമാനുഭവം മനസ്സിലുണ്ടാവും.

ദൃശ്യങ്ങളിലാവട്ടെ, ചിത്രീകരണത്തിലാവട്ടെ് അനാവശ്യമായ ഗിമ്മിക്കുകളൊും ഹരിഹരന്‍സിനിമകളില്‍ ഉണ്ടാവില്ല. കഥയുടെ,സിനിമയുടെ, സുഗമമായ ഒഴുക്കിനെ എവിടെയും തടസ്സപ്പെടുത്താതിരിക്കുക എതാണ് അദ്ദേഹത്തിന്‍റ്‍റെ രീതി. പുതിയ ചില സംവിധായകരുടെ സിനിമകളില്‍ കാണും വിധമുള്ള ടക്..ടക്.. എ ക്യാമറാ വെ'ിക്കലുകളോ ഭ്രമിപ്പിക്കു പാന്‍ ഷോ'ുകളോ ബോധത്തെ കീഴ്മേല്‍ മറിക്കു ദൃശ്യ പ്രകടനങ്ങളോ ഒും എവിടെയുമില്ല. സിനിമയെ ഒരു കലാസൃഷ്ടിയായിട്ടാണ് അദ്ദേഹം കാണുത്. അതേസമയം സിനിമയുടെ സാങ്കേതിക വളര്‍ച്ചകള്‍ ഏറ്‍റവും നായി ഉപയോഗിക്കാനും ഹരിഹരന്‍ ശ്രദ്ധ വയ്ക്കുന്നു. ജാനകിക്കുട്ടി പോലുള്ള സിനിമകള്‍ നല്ല ഉദാഹരണം.

ഹരിഹരന്‍റ്‍റെ മിക്ക സിനിമകളും സവര്‍ണ ഹൈന്ദവ പശ്ചാത്തലത്തിലുള്ളവയാണ്. സര്‍ഗം, പരിണയം, വടക്കന്‍ വീരഗാഥ, എന്‍റ്‍റെ സ്വന്തം ജാനകിക്കുട്ടി, മയൂഖം തുടങ്ങി എത്രയോ സിനിമകള്‍. എാല്‍ ഹരിഹരന്‍ എ സംവിധായകനെ ഫ്യൂഡലിസ്റ്‍റ് എോ സവര്‍ണ വാദി എോ ആരും ആക്ഷേപിക്കാറില്ല. ഹരിഹരന്‍ അവതരിപ്പിക്കുന്നത് കേരളത്തിലെ ഒരു സമുഹത്തിന്‍റ്‍റെ സ്വാഭാവിക ജീവിതമാണ്. ആ സിനിമകള്‍ വിദ്വേഷമോ അസഹിഷ്ണുതയോ പ്രചരിപ്പിക്കുന്നില്ല. പൊള്ളയായ പൊങ്ങച്ചങ്ങള്‍ വിളിച്ചു പറയുകയും സ്പര്‍ധ പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് എതിര്‍ക്കപ്പെടുന്നത്. അത്തരം വിദ്വേഷികളുടെ പട്ടികയില്‍ ഹരിഹരന്‍ പെടുന്നില്ല. കൊംപും വാലുമുണ്ടെന്ന് നടിക്കുന്ന പല പുതിയ സംവിധായക്അരും മതപരവും ജാതീയവുമായ അല്‍്പത്തങ്ങളില്‍ പെട്ട്ഴലുന്നവരാണ് എന്നോര്‍ക്കുക. വിധുബാല,മാധവി,ഗീത,ജോമോള്‍,രംഭ തുടങ്ങി ഒട്ടേറെ നടികള്‍ രംഗത്തെത്തിയത് ഹരിഹരന്‍റ്‍റെ ചിത്രങ്ങളിലൂടെയാണ്. എും പുതുമുഖ താരങ്ങളെ പ്രോത്സാഹിപ്പിച്ചി'ുള്ള സംവിധായകനാണ് അദ്ദേഹം. വിനീതിനെയും മോനിഷയെയും പോലെ കൌമാരത്തിലേക്കു കടന്നെത്തുന്ന ചെറു ബാല്യക്കാരെ' വച്ച് മികവുറ്‍റ സിനിമയെടുക്കാനായത് സംവിധായകന്‍റ്‍റെ കഴിവു തയൊണ്. ചെറിയ കു'ികളെയും കൌമാരക്കാരെയും വച്ച് മികച്ച സിനിമകള്‍ ചെയ്യുന്നത് അന്താരാഷ്ട്ര തലത്തില്‍ തെ ആദരിക്കപ്പെടുന്ന കാര്യമാണ്.

എം.ടി.യുടെ തിരക്കഥയില്‍ സിനിമയെടുക്കുംപോളാണ് ഹരിഹരന്‍ സിനിമകള്‍ക്ക് ഏറെ മിഴിവുണ്ടാകുന്നത്. ബഹുശാഖിയായ എം.ടി.യുടെ വ്യക്തിത്വ പ്രഭക്കു കീഴില്‍ പലപ്പോഴും ഹരിഹരന്‍റ്‍റെ സംവിധായക പ്രതിഭ വേണ്ടത്ര ആദരിക്കപ്പെടാതെ പോയിട്ടുണ്ട്. വടക്കന്‍ വീരഗാഥയും പരിണയവും പോലുള്ള സിനിമയുടെ കാര്യങ്ങളില്‍ പ്രത്യേകിച്ചും. ഈാല്‍ തിരിച്ചറിയേണ്ടവര്‍ എന്നും ആ പ്രതിഭയെ തിരിച്ചറിഞ്ഞിരുന്നം ആദരിച്ചിരുന്നു. ഏതു കാലത്തും ഹരിഹരനോടൊപ്പം പ്രവര്‍ത്തിക്കാന്‍ എം.ടി. ഉള്‍പ്പെടെ മലയാളത്തിലെ ഏറ്‍റവും നല്ല തിരക്കഥാകൃത്തുക്കള്‍ താത്പര്യപൂര്‍വം മുന്നോട്ടു വന്നിട്ടുമുണ്ട്.

അദ്ദേഹത്തിന്‍റ്‍റെ സിനിമകളുടെ ഏറ്‍റവും വലിയ ആകര്‍ഷണീയത അവയിലെ പാട്ടുകളാണ്‍്്. സംഗീതത്തിന് അദ്ദേഹം കല്‍പിക്കുന്ന പ്രാധാന്യമാണ്. പഞ്ചാഗ്നിയും നഖക്ഷതങ്ങളും പരിണയവും സര്‍ഗവും ഉള്‍പ്പെടെ എത്രയോ ചിത്രങ്ങള്‍. മലയാളത്തിലെ സിനിമാ സംഗീതത്തിന്‍റ്‍റെ തലവര മാറ്‍റിക്കുറിച്ചവയാണ് അവയില്‍ പലതും. ചെറുപ്പം മുതലേ തികഞ്ഞ സംഗീത താല്‍പര്യത്തില്‍ വളര്‍ന്ന ഹരിഹരന് മലയാളികളുടെ സംഗീത ബോധത്തെക്കുറിച്ചു നല്ല ധാരണയുണ്ട്. നമ്മുടെ പൊതുധാരാ സംഗീത ബോധത്തെ പുനര്‍ നിര്‍വചിക്കാന്‍ കഴിഞ്ഞ സംവിധായകരില്‍ പ്രമുഖനാണ് ഹരിഹരന്‍.

മമ്മൂട്ടിയും എംടിയും ഇളയരാജയും ഹരിഹരനും ഒപ്പം പഴശ്ശിരാജയും ഒരുമിക്കുംപോള്‍ മലയാളസിനിമയില്‍ വീണ്ടുമൊരിക്കല്‍ കൂടി ആ പഴയവസന്തം കടന്നുവരും തീര്‍ച്ച.


പഴശ്ശി രാജ എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ 'ഹരിഹരപ്രശസ്തി'യായി എഴുതിയത്